30 സെപ്റ്റംബർ 2011

ആറ്റുകാല്‍ അമ്മക്ക് ഒരു കലം പൊങ്കാല കൂടി

കേരളത്തിന്റെ  ഐ.പി.എല്‍. ടീമിനെ പിരിച്ചുവിട്ടത് കൊണ്ട് കേരളത്തിനു നഷ്ടമൊന്നും ഉണ്ടാകില്ല എന്ന് ശ്രീമത് ഹനുമന്ത് അവര്‍കള്‍ അഭിപ്രായപ്പെട്ടിര്‍ക്കുന്നു. പ്രതിഭയുള്ളവര്‍ക്ക് മാറ്റുരക്കാന്‍ രഞ്ജി ട്രോഫി, ദുലീപ് കപ്പ് തുടങ്ങിയ ധാരാളം അവസരങ്ങള്‍ ഇന്ത്യാ മഹാ രാജ്യത് ഉണ്ടെന്നും, അത്തരം അവസരങ്ങളില്‍ യഥാര്‍ത്ഥ കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്തു ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടെത്തണം എന്നും ഹനുമന്ത്ജീ തുടര്‍ന്ന്. കേരളത്തിനു ടീം നഷ്ടപ്പെട്ടതില്‍ വിഷമിക്കുന്നവര്‍, ഐ.പി.എല്‍.ഊടെ പ്രശസ്തിയും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നവര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മകന് ഇങ്ങനെ പറയാന്‍ ഒരു അവസരം ഉണ്ടായതിനാല്‍ ആറ്റുകാല്‍ അമ്മക്ക് ഒരു കലം പൊങ്കാല കൂടി അടുത്ത വര്‍ഷത്തില്‍ നേര്‍ച്ചയായി ലഭിക്കും എന്ന് ഹനുമന്ത്ജീയുടെ പൂജ്യ മാതാജീ അഭിപ്രായ പെട്ടതായി അഭിജ്ഞ വൃത്തങ്ങള്‍ അറിയിച്ചു.

അമ്മേ ശരണം....

അഭിപ്രായങ്ങളൊന്നുമില്ല: